2008/09/23
ക്രൈസ്തവവിരുദ്ധ അക്രമങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു് പ്രതിഷേധം
ദേവലോകം കാതോലിക്കാസന അരമനയില്‍ സെപ്തംബര്‍ 22-നു് കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ അധ്യക്ഷത വഹിച്ചു.
ഭാരതം നാനാവിധ വെല്ലുവിളികളെ നേരിടുന്ന വേളയില്‍ ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രത്തിന്റെ അന്തര്‍ദേശീയ പ്രതിച്ഛായ തകര്‍ക്കരുതെന്നും അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവരോടു് പ്രമേയം ആവശ്യപ്പെട്ടു.
പീഡനം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
2008/03/17
ആഗോളവല്‍ക്കരണ കാലത്തെ ഏഴു് പാപങ്ങള്‍

പുതിയ കാലത്തിന്റെ പാപ പ്രവണതകളെപ്പറ്റി റോമിലെ ശ്ലൈഹക പാപമോചന കോടതി റീജന്റ്
നിയന്ത്രിയ്ക്കാനാവാത്ത ആഗോളീകരണത്തിന്റെ ഫലങ്ങളാണു് ഇവയെന്നും, ഈ പുതിയ പാപങ്ങളെപ്പറ്റി പുരോഹിതന്മാര്‍ ബോധവാന്മാരായിരിയ്ക്കണമെന്നും ഗിരോട്ടി നിര്‍ദേശിച്ചു. പാപങ്ങളുടെ വ്യക്തിഗതമാനത്തിനോടൊപ്പം തങ്ങളുടെ പാപങ്ങള്‍ സമൂഹത്തെയും ബാധിയ്ക്കുന്നു എന്നു് വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ആധുനിക കാലത്തിലെ ഏഴു് സാമൂഹിക പാപങ്ങളുടെ പട്ടിക ഗിറോട്ടി മെത്രാന്‍ നല്കി.
- ജനന നിയന്ത്രണം പോലുള്ള ജൈവധര്‍മശാസ്ത്രലംഘനങ്ങള്‍ (ഉദാ: കൃത്രിമ ജനന നിയന്ത്രണം, ഭ്രൂണഹത്യ). ( ``Bioethical' violations such as birth control)
- വിത്തുകോശ ഗവേഷണങ്ങള്‍ പോലുള്ള ധാര്‍മികമായി സംശയിയ്ക്കപ്പെടുന്ന പരീക്ഷണങ്ങള്‍ (``Morally dubious'' experiments such as stem cell research)
- ലഹരി ഉപയോഗം (Drug abuse)
- പരിസ്ഥിതിമലിനീകരണം (Polluting the environment)
- സമ്പന്ന-ദരിദ്ര വിഭജനത്തെ വിശാലമാക്കുന്ന പ്രവൃത്തികള്‍ (Contributing to widening divide between rich and poor)
- ക്രമാതീത ധനാര്‍ജനം (Excessive wealth)
- ദാരിദ്ര്യം സൃഷ്ടിയ്ക്കല്‍ (Creating poverty)
ചാവു് ദോഷങ്ങള്‍ക്കു് മാറ്റമില്ല
അതേസമയം, ആഗോളീകരണ കാലത്തിന്റെ ഏഴു് മഹാ പാപങ്ങളെ മാരക പാപങ്ങളുടെപട്ടികയോടു് ചേര്‍ത്തു് കൊണ്ടു് യിയാന്‍ ഫ്രാന്‍സോ ഗിറോട്ടി നടത്തിയ പരാമര്‍ശത്തെ മാരക പാപങ്ങളുടെ പട്ടിക മാറ്റിപ്പുതുക്കിക്കൊണ്ടുള്ള റോമന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനമായി വ്യാഖ്യാനിച്ചുകൊണ്ടു് ചില വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു് ആശയക്കുഴപ്പമുണ്ടാക്കി. അതുകൊണ്ടു് , മാരക പാപങ്ങളെക്കുറിച്ചു് റോമന്‍ കത്തോലിക്കാ സഭ പുനര്‍നിര്‍വചനമൊന്നും നല്‍കിയിട്ടില്ലെന്നു് പിന്നീടു് വത്തിക്കാന്‍ അധികൃതര്‍ക്കു് വ്യക്തമാക്കേണ്ടിവന്നു.
.
പരമ്പരാഗത റോമന്‍ കത്തോലിക്ക വിശ്വാസമനുസരിച്ചു് മാരക പാപങ്ങള്‍ അഥവാ ചാവു് ദോഷങ്ങള്‍ ഏഴെണ്ണമാണു്. നിഗളം (അഹങ്കാരം), അസൂയ, അത്യാര്‍ത്തി (ധനത്തോടുള്ള ആര്‍ത്തി അഥവാ ദ്രവ്യാഗ്രഹം), മോഹം (വിഹിതമല്ലാത്ത ലൈംഗിക മോഹം), കോപം, കൊതി (ദുര), അലസത (മടി ) എന്നിവയാണ് അവ ( 1400 വര്‍ഷത്തിനു മുമ്പു് അതായതു് ആറാം നൂറ്റാണ്ടില്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പയാണു് ഇവ ചാവു് ദോഷങ്ങളായി പ്രഖ്യാപിച്ചതു്). റോമന്‍ കത്തോലിക്ക സഭയുടെ നിയമസംഹിതയനുസരിച്ച് ദൈവനിയമത്തിന്റെ ഗൗരവമായ ലംഘനമാണു് ഈ പാപങ്ങള്‍. കുമ്പസാരത്തിലൂടെ ഇവയെപ്പറ്റി മനസ്താപിക്കാതെ മരിച്ചാല്‍ നിത്യനരകമാണു് ലഭിയ്ക്കുക.
ചാവു് ദോഷങ്ങള്‍ക്കു് (മാരക പാപപട്ടികയിലെ പാപങ്ങള്‍ക്കു് ) തുല്യമാണു് ആഗോളീകരണ കാലത്തിന്റെ ഏഴു് സാമൂഹിക പാപങ്ങളെന്നാണു് ശ്ലൈഹക പാപമോചന കാര്യ കോടതിയുടെ റീജന്റ് ബിഷപ് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി അഭിപ്രായപ്പെട്ടതു്. ആധുനിക കാലത്തിലെ സാമൂഹിക തിന്മകളെക്കുറിച്ചുള്ള സഭയുടെ വീക്ഷണം തന്നെയാണു് യിയാന്‍ ഫ്രാന്‍സോ ഗിറോട്ടി മെത്രാന്‍ വിശദീകരിച്ചതെന്നു് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടു് . ഭൂമിയുടെ നിലനില്പിനെക്കുറിച്ചു് കടുത്ത ആശങ്ക പുലര്‍ത്തുന്ന പതിനാറാം ബനഡിക്ട് മാര്‍ പാപ്പ പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേയ്ക്കു് ജനശ്രദ്ധ തിരിയ്ക്കാറുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാനിലുള്ള ചില മന്ദിരങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നുമുണ്ടു്. സമ്പന്നരും ദരിദ്രരും തമ്മില്‍ അകലം വര്‍ധിച്ചുവരുന്നതിനെതിരേയും ഗര്‍ഭഛിദ്രത്തിനെതിരേയും കാലം ചെയ്ത രണ്ടാം യോഹന്നാന്‍ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്ന കാര്യവും വത്തിക്കാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടു്.
Vatican bishop points to modern social sins - catholicnewsagency.com/
Sacrament of Penance in Crisis, Says Bishop - zenit.org
2008/01/22
മനുഷ്യ ക്ലോണിങ് യാഥാര്‍ഥ്യത്തിലേയ്ക്കു്: ക്രിസ്തീയ സഭകള്‍ക്ക് എതിര്‍പ്പു്
വിത്തുകോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണു് മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ നടക്കുന്നതു്. അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണു് വിത്തു് കോശങ്ങള്‍ (stem cells) എന്നു് പറയുന്നതു്. പ്രമേഹം, തലച്ചോറു് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തു്കോശങ്ങള്‍ സഹായിയ്ക്കും. രോഗം ബാധിച്ചു് നശിച്ച ശരീരകലകളില്‍ വിത്തു്കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണു് വിത്തുകോശ ചികിത്സ. ഇതിനു് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്തുകോശം ലഭിയ്ക്കണം. രോഗിയുടെ ഏതെങ്കിലും ശരീരകലയില്‍നിന്നു് കോശം സ്വീകരിച്ചു് ക്ലോണ്‍ ചെയ്തു് ഭ്രൂണമാക്കി മാറ്റിയാല്‍ അതില്‍നിന്നുള്ള വിത്തു്കോശം ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം.
ക്ലോണ്‍ ചെയ്ത് മനുഷ്യഭ്രൂണം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും സ്റ്റെമാജെനിലെ ശാസ്ത്രജ്ഞര്‍ക്കു് അതില്‍നിന്നു് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി ഭ്രൂണം നശിപ്പിക്കുകയും ചെയ്തു. എങ്കിലും സമാന മാര്‍ഗത്തിലൂടെ വിത്തു്കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു് പ്രതീക്ഷയെന്നു് ഗവേഷണത്തിനു് നേതൃത്വം നല്കിയ ഡോ. സാമുവല്‍ വുഡ് (Dr. Samuel Wood) പറഞ്ഞു. പ്രായപൂര്‍ത്തിയായ കോശം ക്ലോണ്‍ ചെയ്തു് മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നത് ആദ്യമാണെങ്കിലും മനുഷ്യ ക്ലോണിങ് ആദ്യത്തെ സംഭവമല്ല. ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചെന്നു് 2001-ല്‍ തന്നെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗവേഷണഫലം ശാസ്‌ത്രീയമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ല. 2004-ല്‍ ദക്ഷിണകൊറിയന്‍ ഗവേഷകരും ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചതായി അവകാശപ്പെട്ടുവെങ്കിലും തട്ടിപ്പാണെന്നു് തെളിഞ്ഞതിനെത്തുടര്‍ന്നു് ഈ അവകാശവാദം അവര്‍ തന്നെ പിന്നീടു് പിന്‍വലിച്ചു.
2008/01/17
ഹാരി പോട്ടര്‍ തെറ്റായ തരം നായകനെന്നു് വത്തിക്കാന്‍ പത്രം

വത്തിക്കാന്‍: ആംഗലേയ എഴുത്തുകാരി ജെ.കെ. റൗളിങ്ങിന്റെ (J K Rowling) ഹാരി പോട്ടര്‍ (Harry Potter)കുട്ടികള്‍ക്കു് തെറ്റായ മാതൃകയാവുന്ന കഥാപാത്രമാണെന്നു് റോമന്‍ കത്തോലിക്കാ സഭാകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദവും ആഭിചാരവും അടിസ്ഥാനമായ പുസ്തകപരമ്പരയായ ഹാരി പോട്ടര്‍ എന്ന കൌമാരക്കാരന്റെ കഥകള്‍ ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നും വത്തിക്കാന്‍ ഒദ്യോഗിക പത്രമായ 'ലൊസര്‍വത്താരെ റൊമാനോ'(L'Osservatore Romano)യില്‍ പ്രസിദ്ധീകരിച്ച ലേഖനംവ്യക്തമാക്കി. ഫ്ലോറന്‍സ് സര്‍വകലാശാലയിലെ പ്രഫ. എഡ്വേഡോ റിയാള്‍ട്ടി എഴുതിയ 'ഹാരി പോട്ടറുടെ ഇരട്ടമുഖം എന്ന ലേഖനത്തിലാണു് ജനപ്രിയ ബാലസാഹിത്യ കഥാപാത്രമായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിച്ചതു്.

ദൈവിക കാഴ്ചപ്പാടുകള്‍ക്കു് സമാന്തരമായ ഒരു പശ്ചാത്തലമാണു് ഹാരി പോട്ടര്‍ കഥകള്‍ സൃഷ്ടിയ്ക്കുന്നതു്. കഥയില്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കായുള്ള ശ്രമം തെറ്റും നീതീകരിയ്ക്കാനാവാത്തതുമാണ്. തിന്മയുടെ ശക്തികളെ കീഴടക്കേണ്ടതു് നന്മ കൊണ്ടാണു്. ആഭിചാരവും മന്ത്രവാദവുംകൊണ്ടല്ല. മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണു്. സത്യത്തെയും രക്ഷയെയും ഒരു രഹസ്യജ്ഞാനവുമായി കൂട്ടിക്കുഴച്ചു് ആശയക്കുഴപ്പമുണ്ടാക്കുന്ന പഴയ ജ്ഞാനമത പ്രവണതയായതുകൊണ്ടു് ഗുരുതരവും ആഴമുള്ളതുമായ കള്ളമാണിതു് പകരുന്നതു്. തലതിരിഞ്ഞതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിങ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
താല്‍ക്കാലിക ഗര്‍ഭനിരോധമാവാം: ഇസ്ലാമികപണ്ഡിതര്‍
കുട്ടികളെ ശരിയായ വിധത്തില്‍ പരിചരിയ്ക്കുന്നതിനു് താല്‍ക്കാലിക ഗര്‍ഭനിരോധം അനുവദനീയമാണെന്നു് ദാറുല്‍ ഉലൂമിന്റെ ഫത്‍വകള്‍ പുറപ്പെടുവിയ്ക്കുന്ന പണ്ഡിതസമിതിയായ ദാറുല്‍ ഇഫ്ത (Darul Ifta) ഫത്‍വയില്‍ വ്യക്തമാക്കി. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അനുവദനീയമാണോ എന്നതിനെക്കുറിച്ചു് പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞില്ല.
താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗം മുസ്ലിങ്ങള്‍ക്കു് അനുവദനീയമാണെന്നു് ദാറുല്‍ ഉലൂം പണ്ഡിതരുടെ ഫത്‍വയെപിന്തുണച്ചുകൊണ്ടു് മറ്റൊരു പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (Jamia-Ulema-e-Hind) വക്താവും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുല്‍ ഹമീദ് നുഅമാനിയും( abdul Hameed Nomani) വ്യക്തമാക്കി. ഇന്ത്യയിലെ 40 ശതമാനത്തിലേറെ മുസ്ലിങ്ങള്‍ ഗര്‍ഭനിരോധമാര്‍ഗം ഉപയോഗിയ്ക്കുന്നുണ്ടെന്നു് സമീപകാലത്തെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു് അദ്ദേഹം പറഞ്ഞു. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധനടപടികള്‍ അനിസ്ലാമികമാണെന്നു് നുഅമാനി അഭിപ്രായപ്പെട്ടു.
2008/01/07
ആഗോളവല്‍ക്കരണം ദാരിദ്ര്യം വര്‍ധിപ്പിച്ചു : റോമാ മാര്‍പാപ്പ

പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു് വിശ്വാസികള്‍ക്കു് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ആഗോളവല്‍ക്കരണം വഴി ഒട്ടേറെ നേട്ടങ്ങളുണ്ടായെന്നു് അവകാശപ്പെടുമ്പോഴും അതു് ദാരിദ്ര്യത്തിന്റെ വര്‍ധനയ്ക്കു് കാരണമായിട്ടുണ്ടെന്നു് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു് വേണ്ടിയുള്ള യുദ്ധങ്ങളും ഊര്‍ജ-ജല സ്രോതസുകളും അസംസ്കൃത വസ്തുക്കളും സ്വന്തമാക്കാനുള്ള വ്യഗ്രതകളും നീതിയില്‍ അധിഷ്ഠിതമായ സമൂഹ നിര്‍മിതിയ്ക്കു് തടസമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും പേരുടെ ധാരാളിത്തത്തിനും അനേകം പേരുടെ ദാരിദ്യത്തിനും ഉപരി എല്ലാവരുടെയും പൊതുനന്മ കാംക്ഷിക്കുന്ന വലിയ പ്രത്യാശയാണു് ഇക്കാലത്തിന്റെ ആവശ്യമെന്നു് പാപ്പ ഓര്‍മിപ്പിച്ചു.
2008/01/02
ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ വത്തിക്കാ൯ ദുഃഖം രേഖപ്പെടുത്തി
വത്തിക്കാന്‍ പ്രധാനമന്ത്രി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെയുടെ പ്രതികരണം
പാക്കിസ്ഥാ൯ മു൯ പ്രധാനമന്ത്രിയും പാക്കിസ്ഥാ൯ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ നിഷ്ഠൂരമായ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്റെ ആഴമായ സഹാനുഭൂതിയുടെയും ആദ്ധ്യാത്മിക സാന്നിദ്ധ്യത്തിന്റെയുമായ മനോവികാരങ്ങള്‍ അവരുടെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാനി ജനത മുഴുവനോടും പ്രകടിപ്പിയ്ക്കുന്നുവെന്നു് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെ ഒരു കമ്പിസന്ദേശത്തില്‍ അറിയിച്ചു. ആ രാജ്യത്തു് കൂടുതല്‍ അക്രമം ഉണ്ടാകാതാതിരിക്കുന്നതിനും, സമൂഹത്തില്‍ ക്രമസമാധാനം പുലരുന്നതിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നതിനും അവശ്യം ആവശ്യമായ പരസ്പര ബഹുമാനത്തിന്‍റയും വിശ്വാസത്തിന്‍റെയുമായ ഒരന്തരീക്ഷം രാജ്യത്തു് സൃഷ്ടിക്കുന്നതിനു് സാധ്യമായ വിധത്തിലെല്ലാം യത്നിക്കുന്നതിനും വേണ്ടി പാപ്പ പ്രാര്‍ഥിയ്ക്കുന്നുവെന്നും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷനായ ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ചു്ബിഷപ്പ് ലോറ൯സ് ജോണ്‍ സള്‍ദാഞ്ഞയുടെ പേരില്‍ അയച്ച അനുശോചന കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അറിയിച്ചു.
ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം :റോമാ മാര്‍പാപ്പ

സ്വവര്‍ഗ വിവാഹങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാപ്പ പരമ്പരാഗത വിവാഹങ്ങളുടെ നിഷേധം സമാധാനത്തിന്റെ നിലനില്‍പ്പിനു് തന്നെ ഭീഷണിയാണെന്നു് പറഞ്ഞു. ലോകത്തില്‍ കുടുംബവും സമാധാനവും തമ്മില്‍ നേരിട്ട ബന്ധമാണുള്ളതു് . സമാധാനപാഠങ്ങള്‍ നല്‍കാന്‍ ഒന്നാമത്തേതും പകരം വെയ്ക്കാനില്ലാത്തതുമായ പങ്കാണു് കുടുംബം വഹിക്കുന്നതു്. ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കണം -- റോമാ മാര്‍പാപ്പ പറഞ്ഞു .
പുരുഷനും സ്ത്രീയും സ്നേഹത്തില്‍ ഒന്നായിത്തീരുന്നിടത്താണു് കുടുംബം യാഥാര്‍ഥ്യമാകുന്നതെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007/12/14
സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭ യോജിയ്ക്കുന്നു
തിരുവിതാംകോട് സെന്റ് മേരീസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതു് വിശദീകരിയ്ക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.
സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനു് സ്ഥിരവും നിയതവുമായ വഴിയിലൂടെ സമവായം കണ്ടെത്തണം.സ്ഥാപനം നടത്തിക്കൊണ്ടു്പോകാനുള്ള ഫീസാണു് നിശ്ചയിക്കേണ്ടതു്.പ്രവേശനം വൈകുന്നതുമൂലം കുട്ടികള്‍ മറ്റു് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതിയുണ്ടാവരുതു്.വന്‍ തുക കടമായി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളെകിട്ടാത്തതു് ബുദ്ധിമുട്ടുണ്ടാക്കുന്നു. സഭയുടെ കീഴിലുള്ള ഫാര്‍മസി കോളേജില്‍ 60 സീറ്റുള്ളതില്‍ 29 വിദ്യാര്‍ഥികള്‍മാത്രമാണു് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനംനേടിയതു്.
സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് ഘടനയും 50:50 അനുപാതവും നിലനിര്‍ത്തിയാണു് ഓര്‍ത്തഡോക്സ് സഭയുടെ കോളേജ് നടത്തുന്നതു്. മാനേജ്മെന്റിനു് ലാഭേച്ഛ പാടില്ലെന്നും എന്നാല്‍, ബുദ്ധിമുട്ടില്ലാതെ സ്ഥാപനം നടത്താന്‍ കഴിയണമെന്നുമാണു് സഭയുടെ കാഴ്ചപ്പാടു്. കെഇആര്‍ പരിഷ്കരണത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ സ്വീകാര്യമാണെങ്കിലും അതിനു് വിരുദ്ധമായാണു് പുറത്തെ വ്യാഖ്യാനങ്ങള്‍. ഈ സാഹചര്യത്തില്‍ തുറന്ന ചര്‍ച്ചയാണു് വേണ്ടതു്.
ക്രിസ്ത്യാനികള്‍ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തില്‍ വന്നപോലെ അദ്ദേഹം ഉദ്ദേശിച്ചോ ഇല്ലയോയെന്ന് തനിയ്ക്കു് അറിയില്ലെന്നു് മെത്രപ്പൊലീത്ത മറുപടി നല്‍കി. സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ കുട്ടികളെ പഠിപ്പിയ്ക്കണമെന്നതു് ശരിയല്ലെന്നു് മെത്രാപ്പൊലീത്ത പറഞ്ഞു. ഓരോ മതക്കാരും തങ്ങളുടെ വിഭാഗത്തിനു് സ്വന്തം സ്ഥാപനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നു് തോന്നിയ്ക്കുന്ന തരത്തിലാണു് ഇന്നു് കാര്യങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടെ കാര്യത്തിലും ഇതു് പ്രസക്തമാണു്. പണ്ടു് ഇതായിരുന്നില്ല സ്ഥിതി. ഓരോമതക്കാര്‍ക്കുമുള്ള സ്ഥാപനങ്ങള്‍ ആമതത്തിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാത്രമേ സംരക്ഷിയ്ക്കൂ എന്ന സ്ഥിതിശരിയല്ലെന്നു് ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത പറഞ്ഞു.
2007/11/19
കുഴിബോംബ് നിരോധിയ്ക്കണം: റോമാ മാര്‍പാപ്പ
എന്നാല്‍, അമേരിക്ക, ചീന, റഷ്യ തുടങ്ങി 38 രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപായപ്പെടുത്തുന്ന കുഴിബോംബ് സമ്പൂര്‍ണമായി നിരോധിക്കണമെന്നു് പാപ്പ തന്റെ പ്രതിവാര ആശീര്‍വാദ ചടങ്ങില്‍ അഭ്യര്‍ഥിച്ചു.
കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് പാപ്പ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തു. കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് നവംബര്‍ 18 ഞായറാഴ്ച ജോര്‍ദാനില്‍ തുടക്കം കുറിയ്ക്കുന്ന അവസരത്തിലാണു് പാപ്പയുടെ പ്രസ്താവന.
2007/10/13
പൗരസ്ത്യര്‍
ഒയ്ക്കുമെനെ
ഗ്രീക്കു് – റോമന്‍ ലോകവീക്ഷണപ്രകാരം ''ആകമാനം'' എന്നും'' മാനവലോകം'' എന്നും അര്‍ത്ഥമുള്ള ''ഒയ്ക്കുമെനെ'' എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുള്‍പ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്. പുറത്തുള്ളവ അപരിഷ്കൃതരുടെ(ബാര്‍ബേറിയരുടെ) ലോകം.
യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം,പൗരസ്ത്യം, സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം(പശ്ചിമേഷ്യ), വിദൂര പൗരസ്ത്യം(പൂര്‍വേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്ര സങ്കല്പങ്ങളുടെ ഉറവിടവും അതാണു്. ഇക്കാലത്തു് പാശ്ചാത്യം എന്നു് പറഞ്ഞാല്‍ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളര്‍ന്നുണ്ടായ അമേരിക്കയും ഉള്‍പ്പടുന്നതാണു്. പൗരസ്ത്യം എന്നു് പറഞ്ഞാല്‍ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങള്‍ (ചിലപ്പോള്‍ അസ്സിറിയയും ഇന്ത്യയും ഉള്‍പ്പെടും-ക്രിസ്തീയ അര്‍ത്ഥം മൂലം).
ക്രൈസ്തവ കിഴക്കു്
ക്രൈസ്തവ സഭകളുടെ ഇടയില്‍ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകള്‍ പൊതുവേ അറിയപ്പെടുന്നതു്).
പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
- ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ)പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ . ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ എന്ന അര്‍ത്ഥത്തില്‍ ആണു് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പേരുള്ളതു്.
- ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ) ഓറീയന്റല്‍ എന്ന പദത്തിനു് പൗരസ്ത്യം എന്ന അര്‍ത്ഥമുണ്ടു്.ഈ അര്‍ത്ഥത്തില്‍ '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നപ്രയോഗമുണ്ടു്.
- ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ) റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
പൗരസ്ത്യ സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
- പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.
- ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ) അതായതു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ
- റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ), പേര്‍ഷ്യന്‍ അസീറിയന്‍ സഭകള്‍
- ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ)
- റോമാ സഭയുടെ പൗരസ്ത്യറീത്തു്കള്‍
കേരളത്തില്‍
ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ(പ്രാചീന ഓര്‍ത്തഡോക്സ് സഭ)യിലെ ഒരു അംഗസഭയായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ)യുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് എന്നു് അറിയപ്പെടുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.
കിഴക്കു് ഒക്കെയുടെ
അന്ത്യോക്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയര്‍ക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും (ആന്റിയോക് ആന്റ് ഓള്‍ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.
കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി
എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...
-
എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...
-
യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും പൗരസ്ത്യര്‍ എന്ന വിവക്ഷയും കിഴക്കു (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക...
